Friday, March 21, 2014

ശവപ്പറമ്പിലെ ഒറ്റപ്പൂവ്

വീണ്ടും അതേ റോഡ്... അവന് വിശ്വസിക്കാന്‍ പ്രയാസം തോന്നി.

ബസ് സ്റ്റാന്‍ഡില്‍ നിന്നും വാങ്ങിയ പത്രം ഒന്നുകൂടി നിവര്‍ത്തി തന്റെ പേര് ഉള്‍പ്പെട്ട വാര്‍ത്ത നോക്കി- "വിസ തട്ടിപ്പിനിരയായ പ്രവാസികളെ ഇന്‍ഡ്യയിലേക്ക് തിരിച്ചയച്ചു."

കണ്ണുകള്‍ വീണ്ടും ദൂരെയ്ക്ക് പായിച്ചു, രണ്ടു വര്‍ഷം മുന്‍പ് ഇതേ റോഡിലൂടെ എതിര്‍ദിശയില്‍ പോകുമ്പോള്‍ മനസില്‍ താന്‍ താലോലിച്ച പ്രതീക്ഷകളെയും സ്വപ്നങ്ങളെയും ഓര്‍ത്തു. ഉള്ളിലെവിടെനിന്നോ തുടങ്ങിയ നെടുവീര്‍പ്പിന്റെ അലകള്‍ പതിയെ മുഖത്തേയ്ക്ക് വീശുന്ന കാറ്റിന്റെ ഭാഗമായി പിന്നിലേക്ക് അകന്ന്‍ പോകുന്നത് അവന്‍ അറിഞ്ഞു.

അന്നും ഈ റോഡ് തനിക്ക് പുതിയതായിരുന്നില്ല. തന്റെ മനസ്സിനോട് വല്ലാതെ ചേര്‍ന്ന് നിന്നിരുന്നതാണ് ആ റോഡിലൂടെ വര്‍ഷങ്ങളോളം ദൈനംദിനം താന്‍ നടത്തിയ ബസ് യാത്രകള്‍. തന്റെ സ്ഥിരം സ്ഥാനമായ, ഇടതുവശത്ത് മുന്നില്‍ നിന്നും നാലാമത്തെ സൈഡ് സീറ്റില്‍ ഒന്നര മണിക്കൂര്‍ ചെലവിട്ട് കോളേജിലേക്കും തിരിച്ചും ദിവസം രണ്ട് യാത്രകള്‍. മറ്റ് സ്ഥിരം യാത്രക്കാരോട് ഒരു കൊച്ചു ചിരിയ്ക്കപ്പുറം അടുപ്പമൊന്നും ഉണ്ടായിരുന്നില്ല എങ്കിലും, വഴിയില്‍ മനസ്സ് അറിയാതെ അടുത്തുപോയ ചിലതൊക്കെ ഉണ്ടായിരുന്നു. അങ്ങനെയൊന്നാണ് സ്ഥിരമായ ഇടത് വശത്തെ സീറ്റ് എന്ന പതിവിനെ കോളേജിലേക്കുള്ള യാത്രയില്‍ വലതുവശത്തും തിരിച്ചുള്ള യാത്രയില്‍ ഇടതുവശത്തും എന്ന പതിവിലേക്ക് മാറാന്‍ പ്രേരിപ്പിച്ചത്.

വഴിയില്‍ ഒരിക്കല്‍ യാദൃശ്ചികമായ ശ്രദ്ധയാകര്‍ഷിച്ച ആ വാഹനക്കൂട്ടത്തോട് എന്തോ ഒരടുപ്പം. അത് പോലീസ് കേസില്‍ പെടുന്ന വാഹനങ്ങളെ കൊണ്ട് പാര്‍ക്ക് ചെയ്യാന്‍ അവര്‍ ഉപയോഗിച്ചിരുന്ന ഒരു ചെറിയ മൈതാനമായിരുന്നു. ഒരു ശവപ്പറമ്പിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു തനിക്കാ സ്ഥലം. ചെറുതും വലുതുമായ നിരവധി വാഹനശവങ്ങള്‍ തുരുമ്പിന്റെയും കാട്ടുവള്ളികളുടെയും മുറുകെപ്പിടിത്തത്തില്‍ ഞെരിഞ്ഞു അവിടെയങ്ങനെ കിടന്നു. കൂട്ടത്തില്‍ തന്റെ അച്ഛന്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നതുപോലുള്ള ഒരു പഴയ ലാമ്പി ആയിരിക്കുമോ തന്റെ മനസ്സിനെ ആ സ്ഥലത്തേയ്ക്ക് വലിക്കുന്നത് എന്നത് എന്നും ഒരു സംശയം മാത്രമായി നിലനിന്നിരുന്നു. ചിലപ്പോഴൊക്കെ ഇങ്ങനെ കാരണമറിയാത്ത വേറെയും പല ഇഷ്ടങ്ങളും തനിക്കുണ്ടല്ലോ എന്നോര്‍ത്തു സ്വയം താനതിന്റെ വിശദീകരണത്തില്‍ നിന്നും ഓടിമാറിയിരുന്നു. വാഹനങ്ങളുടെ ആ ശ്മശാനം ചിലപ്പോഴൊക്കെ വരണ്ടുകിടക്കുന്ന തന്റെ ജീവിതത്തിന്റെ പ്രതീകമായി തോന്നിയിരുന്നു. ബസിന്റെ സൈഡ് സീറ്റില്‍ പുറത്തേക്ക് നോക്കിയിരുന്ന് വിഷാദത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടാന്‍ തന്റെ മനസിനുണ്ടായിരുന്ന പ്രവണതയെ ആ സ്ഥലം വല്ലാതെ പ്രോത്സാഹിപ്പിച്ചു. അതുകൊണ്ടുകൂടിയാണ് സ്ഥിരമായി ആ സ്ഥലം കാണാനുള്ള സൌകര്യത്തിന് തന്റെ സീറ്റ് തെരെഞ്ഞെടുപ്പ് താന്‍ പുനക്രമീകരിച്ചത് തന്നെ.

അങ്ങനെയൊരിക്കലാണ് ആ ശവപ്പറമ്പിന്റെ മ്ലാനതയില്‍ ഒരു കൊച്ചു പൂവ് വിരിയുന്നത് ശ്രദ്ധിച്ചത്. അവിടന്ന്‍ ഒരല്പം മാറി ഒരു വീടിന് മുന്നില്‍ നിന്ന്‍ തന്നെ ശ്രദ്ധിക്കുന്ന ഒരു പെണ്‍കുട്ടി. ആദ്യത്തെ കാഴ്ചയില്‍ തന്നെ ഒരല്പം ആകര്‍ഷണീയത തോന്നിച്ചു എങ്കിലും, തന്റെ ശവപ്പറമ്പിനേക്കാള്‍ പ്രധാന്യം മനസ്സ് അവള്‍ക്ക് കൊടുത്തിരുന്നില്ല. രണ്ടുമൂന്ന് തവണ കൂടി അവളെ കണ്ടശേഷമാണ് എങ്ങനെയോ അവള്‍ക്ക് പ്രധാന്യം കൂടിവരുന്നത് താന്‍ ശ്രദ്ധിച്ചത്. അവളും തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന്‍ തോന്നി. അല്ലെങ്കില്‍ പിന്നെന്തിനാണ് പണ്ടൊക്കെ വല്ലപ്പോഴും മാത്രം അവിടെ കാണപ്പെട്ടിരുന്ന അവള്‍ ഈയിടെയായി സ്ഥിരമായി തന്റെ ബസിനെ നോക്കി ആ മതിലിന്റെ അരികില്‍ നില്‍ക്കുന്നത്! അധികം വൈകാതെ ഒരു ദിവസം അവള്‍ തന്നെ നോക്കി ചിരിച്ചു. എന്തുകൊണ്ടെന്നറിയില്ല, താന്‍ തിരികെ ചിരിച്ചില്ല. പിറ്റേന്നും അവിടെ അവള്‍ നിന്നിരുന്നു. മുഖത്ത് ചിരിക്കണോ വേണ്ടയോ എന്നൊരു സംശയം ഉണ്ടായിരുന്നു. അതോ അത് തന്റെ തോന്നല്‍ മാത്രമായിരുന്നോ എന്നുറപ്പില്ല. എന്തായാലും അതിന്റെ പിറ്റേന്ന് താന്‍ അവളെ നോക്കി ചിരിച്ചു. സംശയിച്ചു നിന്ന ആ മുഖത്ത് പെട്ടന്നൊരു മനോഹരമായ പുഞ്ചിരി പൂത്തുലയുന്നത് കണ്ടപ്പോ കഴിഞ്ഞദിവസം അവള്‍ക്ക് മറുചിരി ചിരിക്കാഞ്ഞതില്‍ ഒരല്‍പ്പം പശ്ചാത്താപവും തോന്നാതിരുന്നില്ല. എന്തായാലും അതിന് ശേഷം സ്ഥിരമായി തങ്ങള്‍ പുഞ്ചിരികള്‍ കൈമാറിയിരുന്നു. എപ്പോഴോ ശവപ്പറമ്പില്‍ വിരിഞ്ഞ ആ പൂവ് വാഹനജഡങ്ങള്‍ നല്കിയിരുന്ന വിഷാദഛായയെ അകറ്റി ഒരു നേര്‍ത്ത സന്തോഷം മനസ്സില്‍ നിറയ്ക്കുന്നത് തിരിച്ചറിഞ്ഞു.

പരസ്പരം നിമിഷനേരത്തേയ്ക്ക് വീശിയെറിയപ്പെട്ടിരുന്ന പുഞ്ചിരികളുമായി കുറെ മാസങ്ങള്‍... കോളേജ് പഠനം അവസാനിച്ചതും അകന്ന ബന്ധു വഴി വിദേശജോലിയ്ക്കുള്ള അവസരം വന്നതും ഏതാണ്ട് ഒരുമിച്ച്. അന്ന് ഇതേ റോഡിലൂടെ എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോള്‍ ശ്രദ്ധിച്ചു, ആ ശവപ്പറമ്പില്‍ കിടന്ന വാഹനജഡങ്ങള്‍ എല്ലാം കൂടി ഒരു ലോറിയില്‍ കയറ്റി ഇട്ടിരിക്കുന്ന കാഴ്ച. തന്നോടൊപ്പം ആ ജീവനില്ലാത്ത ജന്‍മങ്ങള്‍ക്കും ശാപമോക്ഷം കിട്ടുന്നു, ശ്മശാനം വിട്ട് മറ്റെവിടേക്കെങ്കിലും മറ്റേതെങ്കിലും രൂപത്തില്‍... ഒരുപക്ഷേ ഒരു പുനര്‍ജന്മം... വരണ്ടുണങ്ങിയ തന്റെ ജീവിതത്തിലേക്ക് പെയ്ത നനുത്ത മഴയുടെ ഒരംശം ഒരുപക്ഷേ ഇവകള്‍ക്ക് മേലെയും പെയ്തിരിക്കാം. അവരും ഉണരുകയാകാം, പുതിയ പ്രതീക്ഷകളിലേക്ക്. പക്ഷേ അന്ന് അവള്‍ ആ മതിലിനരികില്‍ ഉണ്ടായിരുന്നില്ല. ആ അസാന്നിധ്യം അല്പമൊന്നു നൊമ്പരപ്പെടുത്തി എങ്കിലും മനസ്സില്‍ ചിലതൊക്കെ തീരുമാനിച്ചുറപ്പിക്കാന്‍ ആ നൊമ്പരം കാരണമായി. പ്രതീക്ഷകള്‍ തീരുമാനങ്ങള്‍ക്ക് ധൈര്യം നല്‍കുമെന്നാരോ പറഞ്ഞുകേട്ടിരുന്നു. 

ബസ്സില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ ആരോ ആണ് അവനെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയത്. മനപ്പൂര്‍വമല്ലെങ്കില്‍ കൂടി ഇത്തവണയും ബസ്സില്‍ അതേ വശം തന്നെയാണ് താന്‍ തെരെഞ്ഞെടുത്തിരിക്കുന്നത്. വീണ്ടും പഴയ ശവപ്പറമ്പിനെയും ഒറ്റപ്പുഷ്പം വിടര്‍ന്നുനിന്ന ആ പൂന്തോട്ടത്തെയും കടന്നുപോകാന്‍ പോകുന്നു എന്ന ചിന്ത എന്തൊക്കെയോ അജ്ഞാത വികാരങ്ങളെ മനസിലേക്ക് തള്ളിക്കയറ്റുന്നുണ്ടായിരുന്നു.

മങ്ങിത്തുടങ്ങിയ സന്ധ്യയുടെ അവ്യക്തതയിലൂടെ അവനത് ദൂരെനിന്നേ കണ്ടു, അവളുടെ വീടിന് മുന്നില്‍ അലങ്കാര ദീപങ്ങള്‍... ആളുകള്‍ വന്നുപോകുന്ന പന്തലില്‍ നിന്നും ദൂരെയ്ക്ക് പടര്‍ന്നുകൊണ്ടിരുന്ന വൈദ്യുത ദീപപ്രഭയില്‍ അവന്‍ അതും കണ്ടു... ആ പഴയ ശവപ്പറമ്പില്‍ ചില അതിഥികള്‍ കൂടി ഉണ്ട്. അവയില്‍ ഒന്ന്‍ താന്‍ അവസാനം കണ്ട ആ വലിയ ലോറി തന്നെയാണ്. അതും അതിന് മുകളില്‍ ആ പഴയ ലാമ്പിയും കൂട്ടുകാരും വീണ്ടും കാട്ടുചെടികളുടെ ആലിംഗനത്തില്‍ അമര്‍ന്നങ്ങനെ...

അലങ്കാരദീപങ്ങള്‍ കണ്ണില്‍ നിന്ന്‍ മറയുന്നതുവരെ അവന്‍ പിന്നിലേക്ക് നോക്കി ഇരുന്നു.

Tuesday, March 4, 2014

നര വീണ നൊമ്പരങ്ങള്‍...

"ഇതെന്നതാ പതിവില്ലാതെ ഒരാലോചന? അതും കൊതുകുകടിയും കൊണ്ട് ഈ മൂലയില്‍ വന്നിരുന്നോണ്ട്..."

ആ ചോദ്യമാണ് എനിക്കു സ്ഥലകാലബോധം ഉണ്ടാക്കിയത്. ഗ്രേസി ടീച്ചര്‍ അവരുടെ ആശുപത്രി വാസം കഴിഞ്ഞു മടങ്ങിവന്നിരിക്കുന്നു.

"ഇപ്പോ എങ്ങനുണ്ട്? ആശുപത്രിയില് വന്നില്ല എന്നേയുള്ളൂ, കാര്യങ്ങളൊക്കെ അറിയുന്നുണ്ടായിരുന്നു"

"ഓഹ് ഇതൊക്കെ ഒരു അടവല്ലേ! എന്റെ ചെറുക്കനെ എന്റെ അടുത്തോട്ട് വരുത്താനുള്ള ഒരു കൊച്ചു ട്രിക്ക്. അവനേം കണ്ടു, പേരക്കുട്ടികളേം കണ്ടു, ഈ മാസത്തെ ക്വോട്ട കഴിഞ്ഞു"- വര്‍ദ്ധക്യത്തിലും നഷ്ടപ്പെട്ടിട്ടില്ലാത്ത കുട്ടിത്തം നിറഞ്ഞ ചിരിയുമായി ഗ്രേസി എന്റെയടുത്ത് വന്നിരുന്നു. "നായരുടെ മോള്‍ ഇന്നലെ വന്നിരുന്നു എന്ന്‍ കേട്ടല്ലോ. അതിന്റെയാന്നോ ഈ ആലോചന?"

ഞാനൊന്ന്‍ മൂളി. ഗ്രേസി എനിക്കെതിരെ അലക്കുകല്ലില്‍ വന്നിരുന്ന് എന്റെ മുഖത്തേയ്ക്ക് നോക്കി.

"അല്ലാ ടീച്ചറേ, നമ്മുക്കിവിടെ എന്തിന്റെ കുറവാ ഉള്ളത്?" -ഞാന്‍ അവരോട് ചോദിച്ചു.

ഗ്രേസിയുടെ മുഖത്ത് വീണ്ടും ആ കള്ളച്ചിരി തെളിഞ്ഞു- "ആഹാ! അപ്പോ ചില്ലറ ആലോചനയൊന്നും അല്ല. കുറേയേറെ ചിന്തിച്ച് കൂട്ടിക്കഴിഞ്ഞ ലക്ഷണമാണല്ലോ കാണുന്നത്. രണ്ട് അറ്റാക്ക് കഴിഞ്ഞ ഈ നെഞ്ചത്ത് ഏതോ ഒരുഗ്രന്‍ ഏറുപടക്കം എറിഞ്ഞ് പൊട്ടിച്ചിട്ടാണ് ഇന്നലെ മോള് പോയത് അല്ല്യോ?"

"ഇന്നലെ ഈ ചോദ്യം അവള്‍ എന്നോടു ചോദിച്ചു, അച്ഛന് ഇവിടെ എന്തിന്റെ കുറവാ ഉള്ളത് എന്ന്‍. ഉണ്ണാനും ഉടുക്കാനും ഉള്ളത് കൃത്യസമയത്ത്, ടീവീ, പത്രം, പരിചരിക്കാന്‍ ആളുകള്‍, വര്‍ത്തമാനം പറയാന്‍ സമപ്രായക്കാരായ അമ്മാവന്മാരും അമ്മായിമാരും... ലിസ്റ്റ് അവള്‍ തന്നെ ഇങ്ങോട്ട് നീട്ടി"

"അപ്പനമ്മമാരെ വയസ്സാം കാലത്ത് ഏതെങ്കിലുമൊരു വൃദ്ധസദനത്തില്‍ കൊണ്ടുചെന്നാക്കിയിട്ട് ഏതാണ്ട് എല്ലാ മക്കളും ചോദിക്കുന്ന ചോദ്യമല്ലേ നായരെ അത്?"

"അതേ ശരിയാണ്. പക്ഷേ ടീച്ചറേ, ആയകാലത്ത് ഇതേ ചോദ്യം ഞാന്‍ അവളോട് ചോദിച്ചിട്ടുണ്ട്. പല തവണ. നിനക്കീ വീട്ടില്‍ എന്താ കുറവ് എന്ന്. ഏതാണ്ട് ഇതേപോലൊരു ലിസ്റ്റ് എനിക്കും ഉണ്ടായിരുന്നു കാണിക്കാന്‍. ഉണ്ണാനും ഉടുക്കാനും സമയാസമയത്ത്, ടീവീ, പത്രം, ഫോണ്‍, കമ്പ്യൂട്ടര്‍, പഠിക്കാന്‍ പുസ്തകങ്ങള്‍..." ഒരുനിമിഷത്തെ മൌനത്തിന് ശേഷം ഞാന്‍ തുടര്‍ന്നു, "ഇപ്പോ ആലോചിക്കുമ്പോ ഈ രണ്ടു ചോദ്യങ്ങള്‍ക്കും ഒരേ അര്‍ത്ഥമല്ലേ എന്നൊരു തോന്നല്‍. ഇന്ന്‍ ഈ വൃദ്ധമന്ദിരത്തില്‍ എനിക്ക് മിസ്സിംഗ് എന്ന്‍ തോന്നുന്നത് എന്തൊക്കെയോ അന്ന് എന്റെയാ വീട്ടില്‍ എന്റെ മകള്‍ക്കും മിസ്സിംഗ് ആയിരുന്നു എന്നൊരു തിരിച്ചറിവ്"

ഞാന്‍ ഗ്രേസിയുടെ മുഖത്തേയ്ക്ക് നോക്കി. അല്പനേരം മുന്‍പ് വരെ ആ മുഖത്ത് നിന്നിരുന്ന കുസൃതി മാറി ഗൌരവമുള്ള ഒരു ചിരി തെളിഞ്ഞു.

"ഞാനിത് മുന്‍പ് പലപ്പോഴും ആലോചിച്ചിട്ടുള്ളതാണ്. ഇവിടെ ആരോടും ചര്‍ച്ച ചെയ്യാന്‍ തുനിഞ്ഞിട്ടില്ല എന്നേയുള്ളൂ. ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ സ്വന്തം മക്കള്‍ തങ്ങളോടു നന്ദികേട് കാണിച്ചു എന്ന്‍ മനസില്‍ ഉറച്ചു വിശ്വസിക്കുന്നവരാണ് ഇവിടത്തെ എല്ലാ അന്തേവാസികളും. തങ്ങളെക്കൂടി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഒരു സിദ്ധാന്തത്തെയും നമ്മുടെ മനസ് അത്ര എളുപ്പത്തില്‍ പരിഗണിക്കില്ല. വര്‍ദ്ധക്യത്തിന്റെ തമാശകളില്‍ ഒന്ന്‍. ഇത്രനാളും വിശ്വസിച്ചതൊക്കെ തന്നെയാണ് ശരി എന്നത് വാശിപിടിക്കും. ഒരു പൊളിച്ചെഴുത്തിനെ എപ്പോഴും ചെറുക്കും. ഇത്രയൊക്കെ പഠിപ്പും ലോകവിവരവും ഉള്ള എന്റെയും രാഘവന്‍ നായരുടെയും അവസ്ഥ ഇതാണെങ്കില്‍ ഇവിടുള്ള മറ്റുള്ളവരുടെ കാര്യം പറയണോ? വയസ്സുകാലത്ത് തങ്ങളെ ഉപേക്ഷിച്ച മക്കളോടുള്ള പരിഭവവും അതേ സമയം അവരോടുള്ള സ്നേഹവും ഒക്കെച്ചേര്‍ന്ന് ആകെ ഇളകിമറിഞ്ഞ ഒരു മനസുമായി മരിക്കാന്‍ വിധിക്കപ്പെട്ടവരാണ് ഇവിടെ എല്ലാവരും..."

"ശരിക്കും... ആ ചോദ്യം അവള്‍ എന്നോടു ചോദിച്ചപ്പോള്‍ മനസില്‍ എവിടെയോ ഒരു തീപ്പൊരി വീണത് ഞാനറിഞ്ഞു. അവള്‍ പോയതുമുതല്‍ അതവിടെ കിടന്ന്‍ നീറുന്നുണ്ട്"

"നമ്മള്‍ സ്നേഹിക്കുന്ന ആളുകളെ നമ്മോടു കൂടെ നിര്‍ത്താനല്ലേ നായരെ ഏതൊരാളും ശ്രമിയ്ക്കൂ. നമ്മുടെ മക്കള്‍ നമ്മളെ ഇവിടെ കൊണ്ടുവന്നാക്കിയെങ്കില്‍ അവര്‍ക്ക് നമ്മളോട് അത്ര സ്നേഹമേ ഉള്ളൂ എന്നര്‍ത്ഥം. ഒരു കണക്കില്‍ അത് നമ്മുടെ കൂടി പരാജയമല്ലേ. സ്നേഹം ചോദിച്ച് വാങ്ങാന്‍ പറ്റില്ലല്ലോ, അവര്‍ക്ക് കൂടി തോന്നേണ്ടതല്ലേ? അവരുടെ ജീവിതത്തില്‍ നമ്മുടെ പ്രധാന്യം ബോധ്യപ്പെടുത്താന്‍ നമ്മള്‍ പരാജയപ്പെട്ടു"

"അതുതന്നെയാണ് ഞാനും ഇപ്പോ ചിന്തിച്ചത്. ഞാന്‍ സ്ഥിരമായി എന്റെ മോളോട് ചോദിച്ചിരുന്ന അതേ ചോദ്യം ഇന്നവള്‍ എന്നോട് ചോദിച്ചപ്പോഴാണ് അതിന്റെ ആഴം എനിക്ക് മനസിലായത്. അവരുടെ ഭൌതിക ആവശ്യങ്ങള്‍ മുടക്കില്ലാതെ സാധിച്ചുകൊടുത്ത് മക്കളോട് സ്നേഹം കാണിക്കാനുള്ള രീതി എന്ന്‍ ഞാനന്ന്‍ വിശ്വസിച്ചിരുന്നു. അതിന്റെയൊക്കെ കണക്ക് ഇടക്കിടെ ഓര്‍മ്മിപ്പിച്ചാണ് ആ സ്നേഹം തിരിച്ചുപിടിക്കേണ്ടത് എന്നും. ഇന്നിപ്പോ ദാരിദ്ര്യത്തില്‍ ജനിച്ചുവളര്‍ന്നവര്‍ പോലും അതേ ദാരിദ്ര്യത്തിന് നടുവില്‍ സ്വന്തം അച്ഛനമ്മമാരെ കൂടെ നിര്‍ത്തുന്നത് കാണുമ്പോള്‍... ഞാന്‍ കൊടുക്കാത്തത് എന്തൊക്കെയോ, ദാരിദ്ര്യത്തിന്റെ നടുവിലും സ്വന്തം മക്കള്‍ക്ക് നല്കാന്‍ ആ അച്ഛനമ്മമാര്‍ക്കു കഴിഞ്ഞിരിക്കണം. ഒരുപക്ഷേ അവര്‍ കൂടുതല്‍ വിലമതിക്കുന്ന എന്തോ ഒന്ന്‍... ടീച്ചര്‍ പറഞ്ഞപോലെ, നമ്മള്‍ നമ്മുടെ സ്നേഹം കാണിച്ച രീതി എവിടെയോ പിഴച്ചുപോയി"

"എന്റെ കാര്യത്തില്‍ പിഴച്ചത് എവിടെയാണെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു നായരേ. ആര് ജയിക്കും ആര് ജയിക്കും എന്ന്‍ ഞാനും അലക്സിച്ചായനും കൂടി മത്സരിക്കുന്നതിന്റെ ഇടയ്ക്ക് പോളിന്റെയും ആനീടെയും കാര്യം ഞങ്ങള്‍ക്ക് ശ്രദ്ധിയ്ക്കാന്‍ സമയം കിട്ടിയിരുന്നില്ല. നായര് പറഞ്ഞപോലെ അവര്‍ക്ക് ഉണ്ണാനും ഉടുക്കാനും കൃത്യമായി കിട്ടുന്നുണ്ടല്ലോ എന്നാണ് ഞാനും ഒരുപക്ഷേ അലക്സിയും അന്ന് ചിന്തിച്ചത്. വീട്ടിലെ നിലയ്ക്കാത്ത യുദ്ധത്തെക്കുറിച്ച് പോള് ചോദിച്ചപ്പോള്‍, ഞങ്ങള്‍ വഴക്കിടുന്നതിന് നിങ്ങള്‍ക്കെന്താ കുഴപ്പം എന്നുപോലും ഞാനവനോട് തിരിച്ചു ചോദിച്ചിട്ടുണ്ട്. ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ തത്കാലത്തെ വികാരം ശമിപ്പിക്കാന്‍ നോക്കുമ്പോ പിന്നീട് പിള്ളേരുണ്ടാവുമെന്നും അവര്‍ക്ക് മുന്നോട്ട് നീണ്ടുകിടക്കുന്ന ഒരു ജീവിതമുണ്ടാകുമെന്നും ഓര്‍ക്കണമായിരുന്നു എന്ന്‍ എന്റെ മോള് അവളുടെ ഇരുപതാമത്തെ വയസ്സില്‍ എന്റെ മുഖത്തുനോക്കി പറഞ്ഞ ദിവസമാണ് എന്റെ ധാരണകള്‍ ആകെ പിഴച്ചുപോയിരുന്നു എന്നു ഞാന്‍ ശരിക്കും തിരിച്ചറിഞ്ഞത്. അപ്പോഴേയ്ക്കും എല്ലാം കൈവിട്ടുപോയിരുന്നു. എന്നിട്ടുപോലും ഞാനും അലക്സിയും പരസ്പരം മത്സരിച്ചിട്ടേ ഉള്ളൂ എന്നതാണ് സത്യം... എന്തിനായിരുന്നു ആ മത്സരങ്ങള്‍ എന്ന്‍ സത്യം പറഞ്ഞാല്‍ ഇന്നും എനിക്കറിയില്ല... പക്ഷേ ഒന്നെനിക്ക് ഉറപ്പുണ്ട്, എന്നെപ്പോലെ അലക്സിയും മക്കളെ വല്ലാതെ സ്നേഹിച്ചിരുന്നു. പക്ഷേ അത് അവരോടു കണ്‍വേ ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പിഴച്ചുപോയി. അത് തിരിച്ചറിയും മുന്നേ അലക്സി അങ്ങ് പോകേം ചെയ്തു..." ഗ്രേസി ഒന്ന്‍ നെടുവീര്‍പ്പിട്ടു.

"ഇനിയിപ്പോ ഒന്നിനെയും തിരിച്ചുപിടിക്കാന്‍ പറ്റില്ലല്ലോ..." മനസ്സിലെവിടെയോ നിരാശ ഇഴഞ്ഞുകയറുന്നത് ഞാന്‍ അറിഞ്ഞു. അതു മനസിലാക്കിയിട്ടാകണം, അല്പം മുന്‍പ് ഉപേക്ഷിച്ച ആ കുസൃതിച്ചിരി തിരിച്ചെടുത്തുകൊണ്ട് ഗ്രേസി പറഞ്ഞു,

"ഇനീപ്പോ നിങ്ങളെന്തിനാ നായരെ അതൊക്കെ തിരിച്ചുപിടിക്കാന്‍ മെനക്കെടുന്നത്? നിങ്ങടെ മോള് പറഞ്ഞപോലെ, നമുക്കിവിടെ എന്നതാ ഒരു കുറവ്? ദേ ടീവീല് സീരിയല് തുടങ്ങിക്കാണും. നമുക്കതിന്റെ മുന്നീപ്പോയിരുന്ന് പത്ത് കുറ്റം കണ്ടുപിടിക്കാം. വന്നേ"

Monday, July 15, 2013

The Valley of Rainbow

I was driving slowly and my mind was caught up in the memory of that five year old boy who lied on that bed to be inspected by me.

"Promise me doctor," he begged. That was a broken sentence and he then looked into my eyes. Those exceptionally dark eyes glittered under a layer of tears.

"What son? What should I promise?", I asked, running my fingers through his short, stiff hair.

But he just repeated,
"Promise me doctor, please! The valley of rainbow..."

"You are ill little master," I said, "but it's just for a while. You will be alright soon."

But he still clang to that rainbow valley of his. The mother  was standing beside us with an anxious pair of eyes, fidgeting.

"Don't worry, he's delirious in fever. Maybe some fairy tale still lingers in his mind. It will be okay",  I told that woman.

He kept on asking me that promise and when I saw he was so fond of that mysterious valley of rainbow, I promised to his relief.
"Yes of course my boy. I will meet you at that valley of yours, I promise."

"I will wait for you there," he said, "may be there are candles and flowers around... maybe there is a gloomy whether around... But I'll wait for you doctor."

For a while I was somewhat wondered to see the maturity and seriousness a five year old boy was showing to me.

He was the first acquaintance and last patient of mine in that village. When I set foot in that neighborhood, he was the first one to greet me with a good morning. Thereafter, everyday I woke up to see his 'good morning smile' and being his neighbor was something I enjoyed a lot in that countryside. My sojourn in that place was dragging to an end when I was called for to treat him as a doctor. Till then I had just been his 'doctor uncle'.

Now, after years, when I am back from an adventurous episode of life abroad, I am once again invited to his home. During those twenty one years, I didn't remember him frequently, but I could recollect every minute I spent with that kid, whenever I wanted. I never thought I will see him again. After all it was a lucky coincidence that I met his father in the city. The retired loner self of mine didn't have much planning and thought process to decide to go with him, the very evening. 

Now the father was sitting indolently looking outside, at the distant green hills toward which I was driving.

"When I last saw him, he was just recovering from a fever. I still remember the rainbow valley of his dreams...", I said as if starting a conversation.

"He always talked about colors", the man said with his eyes still thrown outside.

He was too laconic the whole journey and often talked only when I was in need of driving directions. Inside, I was getting more and more eager to meet my old five year old pal of mine.

That place was too beautiful for an old crackpot like me, with soothing greenery and sloppy hills surrounding the entire vicinity. I was led through a narrow walkway leading to a small house. In front of that I saw the woman whose last picture in my mind was that of a tensed mother standing beside her delirious son. Before I could figure out the meaning of that expression on her face, they both led me to the back of the house, where a white slab welcomed me with flowers all over it.

There was an epitaph which ran,

"To the valley of rainbow you shall come,
My colors shall be there to greet you"

When my eyes went over those words, I was numbed for a while. I stood still seeing those words and a drizzle began to shower. I looked at that father with my eyes asking 'how'.

"He was born with a bad heart doctor and was supposed to die before six. Not knowing what was eating him beneath the cover of a fever, you were the last person to treat him. We don't know what magic your over-the-counter medicine did to our son, he lived up to seventeen. Until the last day, he believed you were a savior. And let me tell you, our meeting today was by no way a coincidence. I was looking for you", his tone was calm and unmodulated.

I had nothing to tell him. But over the distant green canopy of hills, I saw a glittering rainbow rich in colors. 

Friday, July 5, 2013

He said he was thinking

When the police asked, all that idiot had to say was he was thinking! Although I kept silence, I was literally pissed off by that answer. He said, "I was thinking", and that was all. I would have instantly slapped on his face, had he not been lying on that bed with injuries all over his body, surrounded by medical team and police. I reached for my chest pocket which was torn apart by an enraged auto rickshaw driver. I tried telling him it was all that idiot's fault, but there was no one to listen to me. ('Idiot' was perhaps the most decent word I could find to call him that time.) As far as road accidents are concerned, our people hold a prejudice that bigger vehicle is always the guilty one. When a pedestrian is involved, it's always the driver who is guilty. No one asks whether the living organism in question was walking carefully, or he or she were obeying the road rules or so. You drove a vehicle means you were guilty.

 The police left without giving me much trouble, since this boy had said he had no complaint against me. But I couldn't leave so easily. Who would account for my damages, when I stand completely innocent? What about my shattered wind shield? What about my torn clothes? What about those smashes I received when I was trying to defend my side?

When Amritha called, I didn't say anything. How could I tell her my car hit some freak young boy and had to face a stampede of traffic moral police on road and I am in hospital with the villain! I just told her I am in a mess and will be late. Even after the doctor left, I stayed there. If I can't settle things with him, I shall settle it with his parents or whomsoever comes for him first. When the nurse was doing some stuff with the stitches on his face, I murmured,

"See, it was all his fault..."

She looked at me,

"He was totally careless on road. I was in moderate speed, he just strayed into my way..."

Before I could complete my arguments, I could make out from her expression that that middle aged angel was least interested in what I had to say. So I stopped.

When she left, I saw him lying there with closed eyes. But the movements of his eyeballs were  saying that he was not sleeping at all.

I stayed there constantly haunted by the embarrassing moments I had gone through just half an hour before. Surrounded by enraged crowd, hearing names, being beat up...

I was eagerly waiting for someone from his side to come, when another young boy showed up. He came hurriedly and was panting. When I saw his expression on seeing my villain's posture, I asked,

"You are a friend of him, aren't you?"

Before he could answer me, his attention went to the bed-ridden who had by then opened his eyes hearing us talk.

"Vinu, what was that?"

"It was all his fault", I couldn't resist repeating this.

The second boy looked at me with an expression apparently asking me to stop talking until he takes a close glance of his friend. I clang to silence.

 Vinu asked his friend, "Did it come Joy?"

"Vinu, let's talk about it later. You please take rest now."

"No Joy, I am okay. You tell me, did it come? What is it?"

Throwing a short glance at me, Joy spoke to him after a pause.

"Yes, the verdict has come. The Court granted divorce to your dad and mom."

I, now sitting on a stool nearby, stood up hearing this. I saw Vinu slowly closing his eyes as before. Joy looked at me. I didn't know what to say or do. I felt my torn pocket with my palm once again and just walked away.

Wednesday, July 3, 2013

I did see the signs

I did see the signs wayside
Though I never knew you left them
The road hitherto was not smooth
And had stones and thorns all along
Amid the turmoil of feelings
I did see the signs you'd left

In the ambiance of the woods, I waited for a sound
But not a wee sweep of wind I could feel
There were unfathomable ponds along
Where I halted and looked onto for visuals
I couldn't even recognize on the reflections
My own silhouette over the ripples

What kept me going I know not
There were twists along the way
For every unexpected twist it took
You'd left your signs all along
I were never too distant from you
But it took me this long a journey to reach you
I knew not you were waiting for me
But I did see the signs you'd left

Tuesday, May 14, 2013

മീര ചിരിക്കാന്‍ പഠിക്കുന്നു

"എന്റെ വാക്കുകള്‍ മരിച്ചു പോയിരിക്കുന്നു ജീവന്‍"
അത് പറയുമ്പോള്‍ എന്റെ സ്വരത്തില്‍ ഉണ്ടായിരുന്ന ഭാവം എന്തായിരുന്നു എന്നറിയില്ല. നിരാശയാണോ സങ്കടമാണോ, ഇനി ഒരു കുറ്റബോധമാണോ.
അവന്‍ ഒന്ന്‍ മന്ദഹസിച്ചതേ ഉള്ളൂ. 
"സത്യമായും... എന്റെ വാക്കുകള്‍ മരിച്ചിരിക്കുന്നു. ഇന്നീ പുസ്തകം നിന്റെ കൈയിലേക്ക് വെച്ചു തരുമ്പോള്‍ നിന്നോട് സംസാരിക്കുവാന്‍ ഇതിന്റെ ആദ്യ പേജില്‍ എന്റേതായി കുറച്ചു വാക്കുകള്‍... അതെന്റെ ഒരു സ്വപ്നമായിരുന്നു. മണിക്കൂറുകളോളം ഇരുന്നു ഞാന്‍... അറ്റമറിയാത്ത നാഡീകോശങ്ങള്‍ മുതല്‍ വിരല്‍ത്തുമ്പുകള്‍ വരെ എന്നിലെ സൃഷ്ടിപരതയുടെ ഓരോ അണുവും അറച്ചു നിന്നതേയുള്ളൂ. നിനക്കായി ഒരു വാചകം പോലും നല്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇപ്പോ ഇടറിയ അക്ഷരങ്ങളില്‍ ആ പേജില്‍ നീ കാണുന്ന 'നിനക്കായി' എന്ന ഒറ്റ വാക്ക് എന്റെ നിസ്സഹായതയാണ്."
"എപ്പോഴും എഴുതിക്കൊണ്ടിരിക്കാന്‍ കഴിയണം എന്ന്‍ നിര്‍ബന്ധമുണ്ടോ മീരാ?" കപ്പില്‍ അവശേഷിച്ച അവസാനതുള്ളി കട്ടന്‍കാപ്പിയും വായിലേക്ക് ഇറ്റിച്ചുകൊണ്ട് ജീവന്‍ ഒരു കൊച്ചു കുസൃതിച്ചിരിയോടെ ചോദിച്ചു.
"അതല്ല ജീവന്‍... ഞാന്‍ ഇങ്ങനായിരുന്നില്ല. ഈ ശൂന്യത എനിക്കു താങ്ങാന്‍ ആവുന്നില്ല. വര്‍ഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന എന്റെ ഡയറി താളുകള്‍... അവ എന്നെ വേട്ടയാടുന്നു. എന്ന്‍ മുതലാണ് അവയില്‍ എനിക്കൊന്നും നിറയ്ക്കാനില്ലാതായത്!...
ഞാന്‍ വീണ്ടും എന്റെ സഞ്ചിതദുഖങ്ങളുടെ വിഴുപ്പ് ഭാണ്ഡം അഴിക്കാന്‍ തുടങ്ങിയിരുന്നു എന്ന്‍ തിരിച്ചറിഞ്ഞ നിമിഷം ഒന്ന്‍ പകച്ചുകൊണ്ട് ഞാന്‍ നിര്‍ത്തി. അപ്പോഴേക്കും വര്‍ഷങ്ങളായി മരവിച്ചു കിടന്നിരുന്ന എന്റെ കണ്ണുകളില്‍ എവിടെയോ ഒരു നനവ് ഞാന്‍ അറിയുന്നുണ്ടായിരുന്നു.
"മുന്‍പ് പലരേയും എന്നപോലെ എന്റെ ഈ ഞരക്കങ്ങള്‍ നിന്നെ മുഷിപ്പിക്കുമോ ജീവന്‍? ഇത് മടുത്ത് നീ പിന്‍വാതിലൂടെ ഒന്നും മിണ്ടാതെ പൊയ്ക്കളയുമോ?"
നെരൂദയുടെ കവിതകള്‍ സ്വന്തം ബാഗിലെ പുസ്തകക്കൂട്ടത്തിനിടയിലേക്ക് തിരുകിക്കൊണ്ട് ജീവന്‍ വീണ്ടും സ്വതസിദ്ധമായ ആ ചിരി ചിരിച്ചു.
"മീരാ നിന്നില്‍ ഞാന്‍ ആദ്യം കണ്ടത് എന്താണെന്ന് അറിയുമോ?"
എന്താണ് എന്ന്‍ ചോദിക്കേണ്ട ജോലി ഞാന്‍ കണ്ണുകളെയാണ് ഏല്‍പ്പിച്ചത്.
"എന്നെ...എന്നെയാണ് നിന്നില്‍ ഞാന്‍ ആദ്യം കണ്ടത്. പരസ്പരം പിണങ്ങിയ രണ്ടു കുതിരകള്‍ ഒരുമിച്ച് വലിയ്ക്കുന്ന ഒരു വണ്ടി പോലെ എവിടെയൊക്കെയോ ഓടി തളര്‍ന്ന് കല്ലും കനലും കൊണ്ട് നീറിയെരിഞ്ഞു ഒറ്റയ്ക്ക് ജീവിതത്തെ നോക്കി പകച്ചു നില്‍ക്കുന്ന ഒരു കുട്ടി. അങ്ങനെ നില്‍ക്കുന്ന നിന്നില്‍ ഞാന്‍ കണ്ടത് എന്നെയായിരുന്നു, ഒരു കാലത്തെ എന്നെ."
ഞാനൊന്ന്‍ മൂളുക മാത്രം ചെയ്തു.
"അത്ര പെട്ടെന്ന് പിന്നില്‍ ഉപേക്ഷിച്ചു പോകാവുന്നതല്ല എനിക്കാ പഴയ എന്നെ. മുന്നോട്ടുള്ള വഴിയില്‍ ഓര്‍മ്മകളുടെ കൂര്‍ത്ത മുള്ളുകള്‍ ധാരാളം വിതറിയിട്ടുണ്ട് അയാള്‍. തന്നെ പരിചയപ്പെട്ടപ്പോള്‍, നടന്നും ഓടിയും തളര്‍ന്ന് വഴിയില്‍ മുട്ടുകുത്തി, ആരെങ്കിലും ഒന്ന്‍ വന്ന്‍ പിടിച്ചെഴുന്നേല്‍പ്പിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ച് മുഖം പൊത്തിയിരുന്ന ആ പഴയ ഞാന്‍ ഉള്ളിലേയ്ക്ക് തള്ളിക്കയറി വന്നു. ആരും വരില്ല എന്നുറപ്പിയ്ക്കാനും സ്വയം എഴുന്നേല്‍ക്കാനുള്ള ശക്തിയും വാശിയും സംഭരിയ്ക്കാനും വര്‍ഷങ്ങളെടുത്തിരുന്നു ഞാന്‍. എന്റെ മുന്നില്‍ മറ്റൊരാള്‍ക്ക് ആ ഗതികേട് ഉണ്ടാവരുത് എന്നെനിക്ക് തോന്നി. അതാണ്, ആ ചിന്ത മാത്രമാണ് എന്നെ തന്നിലേക്ക് അടുപ്പിച്ചത്. എനിക്കു കഴിഞ്ഞതുപോലെ തനിക്ക് സ്വയം എഴുന്നേല്‍ക്കാന്‍ കഴിയില്ല എന്നെനിക്ക് തോന്നി. എന്റേത് ഒരു ചാന്‍സ് മാത്രമായിരുന്നു, നൂറില്‍ ഒരാള്‍ക്ക് മാത്രം കഴിയുന്നത്. എന്റെ മുന്നില്‍ ഞാന്‍ ആഗ്രഹിച്ചിരുന്ന ഒരു സാന്നിധ്യമാകാന്‍ മറ്റൊരാളുടെ ജീവിതത്തില്‍ എനിക്കു കഴിയുമെങ്കില്‍ അതാകും എനിക്കു ചെയ്യാന്‍ പറ്റിയ ഏറ്റവും വലിയ കാര്യം എന്നെന്റെ മനസ്സ് പറഞ്ഞു. അതുകൊണ്ട് തന്നെ എന്നെ മുഷിപ്പിക്കാന്‍ ഇതൊന്നും മതിയാകുമെന്ന് തോന്നുന്നില്ല."
ഞാന്‍ പതിയെ തൂവാല കൊണ്ട് മുഖത്തെവിടെയോ ഉണങ്ങിയൊട്ടിയ കണ്ണുനീരിന്റെ ഓര്‍മ്മകള്‍ തുടച്ചു.
"പക്ഷേ മീരാ", ജീവന്‍ തുടര്‍ന്നു. തൂവാലയുടെ മറ മാറ്റി ഞാന്‍ അവന്റെ മുഖത്തേയ്ക്ക് നോക്കി.
"പക്ഷേ ഈ കഴിഞ്ഞ നാളുകള്‍ കൊണ്ട് ഞാന്‍ പരിചയപ്പെട്ട മീര ഞാന്‍ സ്നേഹിക്കുന്ന മീരയായി മാറിയിരിക്കുന്നു. ഒറ്റപ്പെട്ടവന്റെ വാശി, അതിജീവനത്തിന്റെ നാട്യം എന്നിവയ്ക്കൊക്കെ അപ്പുറം ഞാന്‍ ചിരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അല്ലെങ്കില്‍ ചുണ്ടുകളില്‍ നിന്നും മാത്രം ഉതിര്‍ന്നു വീഴാന്‍ ശീലിച്ച എന്റെ പുഞ്ചിരികള്‍ മനസ്സില്‍ നിന്നും ഒഴുകാന്‍ പഠിച്ചിരിക്കുന്നു. തീര്‍ച്ചയായും അതൊരു ചെറിയ കാര്യമല്ല. നീയും ഇതാ ചിരിക്കാന്‍ പഠിക്കുന്നുണ്ട്, ഞാന്‍ അത് കാണുന്നു. എന്റെ മനസ്സറിഞ്ഞ പുഞ്ചിരി തീര്‍ത്ത ഇമവെട്ടലുകള്‍ക്കിടയിലൂടെ നോക്കുമ്പോള്‍ നീ പേന കൊണ്ട് കോറി വരയ്ക്കാതെ തന്നെ, നീ നാവ് ചലിപ്പിക്കാതെ തന്നെ, നിനക്കു പറയാനുള്ള നൂറു നൂറു വാക്കുകള്‍ എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. തത്കാലം അത് മതി എനിക്ക്, അതിന് മുകളില്‍ എന്തും എനിക്ക് ബോണസാണ്..."
വാക്കുകളെ വീണ്ടും തന്റെ സ്വതസിദ്ധമായ കുസൃതിയില്‍ കൊണ്ടെത്തിച്ചുകൊണ്ട് ജീവന്‍ മേശയ്ക്ക് മുകളിലൂടെ കൈത്തണ്ട എന്റെ നേരെ നീട്ടി.

Friday, February 1, 2013

ഒരു ചുമടുതാങ്ങിതന്‍ മൌനവും പേറി

നില്‍ക്കുന്നു ഞാനീ പൂവാക തന്‍ കീഴി-
ലൊരു ചുമടുതാങ്ങിതന്‍ മൌനവും പേറി
പലപേര്‍ നടന്നൊരാ പകല്‍ വീണ സന്ധ്യതന്‍
ക്ഷീണവും ചൂരും നെടുവീര്‍പ്പുമേന്തി
വന്നു നടന്നു ഞാന്‍ വന്നവഴിയിലേക്കൊ-
ട്ടൊന്ന് ശങ്കിച്ച് നോക്കി നില്‍ക്കുന്നിതാ
വയ്യ മടങ്ങുവാന്‍ വയ്യാ വഴിയിലൂടിനിയു-
മൊരുയാത്രയ്ക്ക് ധൈര്യമില്ല
മരണമേ നീയെന്നെ കാട്ടിക്കൊതിപ്പിച്ച
നിര്‍വാണമോഹം ചിതലരിക്കട്ടെ
വന്നു ഞാന്‍ നിന്നു നിന്‍ പടിവാതിലില്‍
ഇന്ന് പിന്‍വലിഞ്ഞീടുന്നു നിസ്സംഗനായി
മുന്നില്‍ നിന്‍ വാതിലുകളടഞ്ഞിരുന്നില്ല
പിന്‍വിളികളൊന്നും മുഴങ്ങിയതുമില്ല
എങ്കിലും തോന്നുന്നു പുറംതിരിഞ്ഞിടുവാന്‍
വൈകിയെത്താവുന്ന വിളികള്‍ക്ക് വേണ്ടി
തണലിനായ് വെറുമൊരു നിഴല്‍ കണ്ടപോലെ
പ്രതീക്ഷതന്‍ ചിറകടി കേട്ടെന്ന പോലെ
നില്‍ക്കുന്നു ഞാനീ പൂവാക തന്‍ കീഴി-
ലൊരു ചുമടുതാങ്ങിതന്‍ മൌനവും പേറി